Wednesday 26 February 2014

വിക്ടിമോളജി – അവസരങ്ങളിലെ പുതു ജാലകം



കുറ്റകൃത്യങ്ങളിൽ ഇരയാവുന്നവർക്ക് അല്ലെങ്കിൽ ബലിയാടാകുന്നവർക്ക് നിയമ പരിരക്ഷയും സഹായവും നൽകുന്നത് സംബന്ധിച്ചുള്ള പുതിയ പാഠ്യപദ്ധതിയാണു വിക്ടിമോളജി. കുറ്റകൃത്യങ്ങളിൽ മാത്രമല്ല ദുരന്തങ്ങളിൽ, പ്രതിസന്ധികളിൽ ഇരയാകുന്നവർക്ക് നീതിയും സഹായവും അവബോധവും ലഭ്യമാക്കുകയാണു വിക്ടിമോളജിസ്റ്റിൻറ്റെ കൃത്യനിർവഹണം.



പാഠ്യപദ്ധതിയിൽ റെസ്റ്റൊഗേറ്റീവ് ജസ്റ്റിസ്, പോലീസ് ഇൻറ്ററോഗേഷൻ, ജൻഡർ വിക്ടിമൈസേഷൻ, വിക്ടിംസ് ഹ്യൂമൻ റൈറ്റ്സ്, വിക്ടിം ആൻഡ് മീഡിയ, ചൈൽഡ് വിക്ടിമൈസേഷൻ, വിക്ടിംസ് സയൻറ്റിഫിക് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ വിഷയങ്ങളാണു പഠിപ്പിക്കുക.


2 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വിക്ടിമോളജി ആൻഡ് വിക്ടിം അസ്സിസ്റ്റൻസ് കോഴ്സിനു ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  തമിഴ് നാട്ടിലെ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയാണു ഈ കോഴ്സ് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് http://www.msuniv.ac.in/ 

Tuesday 25 February 2014

എഞ്ചിനിയറിങ്ങ് കോളേജിൽ പോകാതെ എഞ്ചിനിയറാകാൻ




എഞ്ചിനിയറിങ്ങ് കോളേജിൽ പോകാതെയും എഞ്ചിനിയറാകണമോ, വഴിയുണ്ട്. അതാണു എം . അസ്സോസിയേറ്റ് മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് എന്നതാണു പൂർണ്ണ രൂപം. കൊൽക്കത്ത ആസ്ഥാനമായ എഞ്ചിനിയേഴ്സ് ഇന്ത്യ എന്ന പ്രൊഫഷണൽ സ്റ്റാറ്റ്യൂട്ടറി ബോഡിയാണു പരീക്ഷ നടത്തി എം സമ്മാനിക്കുന്നത്.  ചാർട്ടേഡ് എഞ്ചിനിയർ എന്ന പദവിയാണു ഇതിലൂടെ ലഭിക്കുന്നതു.  ബി /ബി ടെകിനു തുല്യമായി യു പി എസ് സി വരെ അംഗീകരിക്കുന്ന ഇതിനു പക്ഷേ ടീച്ചിങ്ങ് തസ്തികൾക്ക് മാത്രം അപേക്ഷിക്കാനാവില്ല. എന്നാൽ മറ്റെല്ലാം പരീക്ഷകൾക്കും തുടർ പഠനത്തിനും ഇതു മതിയാവുന്നതാണു. സ്വന്തമായി പഠിച്ച് പരീക്ഷ എഴുതുവാൻ കഴിയും.


ടെക്നീഷ്യൻ മെമ്പർഷിപ്പ്, സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ് എന്നിങ്ങനെ രണ്ട് തരം പ്രോഗ്രാമുകളാണുള്ളത്.


ടെക്നീഷ്യൻ മെമ്പർഷിപ്പ്: ചുരുങ്ങിയതു 45 ശതമാനം മാർക്കോടെ +2 പാസാവണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45 ശതമാനം മാർക്ക് വേണം. ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. പ്രായം 18 വയസ്. വി എച്ച് എസ് സി, നാഷണൽ ഓപ്പൺ സ്കൂളിൻറ്റെ സീനിയർ സെക്കഡറി സർട്ടിഫിക്കറ്റ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് ബി എസ് സി എന്നിവയും മതിയായ യോഗ്യതകളാണു. 


സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ്: കുറഞ്ഞത് 18 വയസും എഞ്ചിനിയറിങ്ങ് ഡിപ്ലോമയുമാണു ഇതിൻറ്റെ യോഗ്യത.  അല്ലെങ്കിൽ എം ടെക്നീഷ്യൻ മെമ്പർഷിപ്പ് ഉണ്ടാവണം. 


സെക്ഷൻ , സെക്ഷൻ ബി, പ്രോജക്ട്, ലാബ് ഇന്നിങ്ങനെയാണു പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നതു.  വർഷത്തിൽ 2 തവണ പരീക്ഷ നടത്തുന്നുണ്ട്.  ജൂണിൽ സമ്മർ പരീക്ഷയും ഡിസംബറിൽ വിൻറ്റർ പരീക്ഷയും.  തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണു.  സെക്ഷൻ പരീക്ഷ ഡിപ്ലോമ സ്ട്രീം, നോൺ ഡിപ്ലോമ സ്ട്രീം എന്നിങ്ങനെ വെവ്വേറെയാണു നടത്തുക.  ടെക്നീഷ്യൻ മെമ്പർഷിപ്പിനുള്ളതാണു നോൺ ഡിപ്ലോമ സ്ട്രീം.  ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു.  പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ.  ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു. 


സെക്ഷൻ ബി പരീക്ഷ അതത് ഓപ്ഷണൽ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണു.  തെരെഞ്ഞെടുക്കാവുന്ന എഞ്ചീയറിങ്ങ് ബ്രാഞ്ചുകൾ. കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ, മൈനിങ്ങ്, പ്രൊഡക്ഷൻ, ടെക്സ്റ്റൈൽ,.

           
സെക്ഷൻ ബി യിൽ ഓരോ ബ്രാഞ്ചിലും 9 വിഷയങ്ങളുണ്ടാവും.  ഇതിൽ ആറെണ്ണം നിർബന്ധ വിഷയങ്ങളും 3 എണ്ണം ഓപ്ഷണലുമാണു.  ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു.  പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ.  ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു.  വിജയത്തിനു കുറഞ്ഞത് സി ഗ്രേഡ് (50 ശതമാനം മാർക്ക്) വേണം. സെക്ഷൻ ബി പരീക്ഷയിൽ 5 വിഷയങ്ങൾക്കെങ്കിലും സി ഗ്രേഡ് കിട്ടിയാൽ എക്സ്പിരിമെൻറ്റിനു അനുമതി ലഭിക്കും.  ഇതിലും 100 മാർക്കാണു.  ബി ഗ്രേഡ് (60 – 65) വേണം. പ്രോജക്ട് വർക്ക് കോഴ്സിൻറ്റെ ഭാഗമാണു. ഇതു കൂടി പൂർത്തിയായാൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിൻറ്റെ കോർപ്പറേറ്റ് മെമ്പറാകും. വിശദ വിവരങ്ങൾക്ക് http://www.ieindia.org/

ഫിനാൻഷ്യൽ അനലിസ്റ്റ് – വേറിട്ടൊരു വഴി





ഫിനാൻഷ്യൽ മാർക്കറ്റുകൾ, പോർട്ട് ഫോളിയോ മാനേജ്മെൻറ്റ് മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആധുനിക സാമ്പത്തിക രംഗങ്ങളിൽ അവഗാഹം നേടിയവരാണു ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റുകൾ.  കോർപ്പറേറ്റ് ഫിനാൻസ്, ഫിനാൻഷ്യൽ സർവീസസ്, ഇൻവെസ്റ്റ്മെൻറ്റ് മാനേജ്മെൻറ്റ്, ഫിനാൻഷ്യ്ൽ ബാങ്കിങ്ങ് തുടങ്ങിയവയിൽ നൈപുണ്യം നേടിയവരാവണം.  ഇക്വറ്റികൾ, സ്ഥിര വരുമാന സെക്യൂരിറ്റികൾ, ഡെറിവേറ്റീവ്സ്, തുടങ്ങിയ ഫിനാൻഷ്യൽ ഇൻസ്ട്രുമെൻറ്റുകൾ മൂല്യ നിർണ്ണയം ചെയ്യുന്നതും അവയുടെ നഷ്ടസാധ്യതയും വരുമാന സാധ്യതയും വിശകലനം ചെയ്യുന്നതും ഇവരാണു.  ഓഹരി വിപണി അടക്കമുള്ള ധനകാര്യ വിപണികളെപ്പറ്റിയും മ്യൂച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്, ഇൻവെസ്റ്റ്മെൻറ്റ് ഫണ്ടുകൾ തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രമായ പഠനം ഇവരുടെ ഉത്തരവാദിത്വമാണു.
 
യോഗ്യതയും പഠന സൗകര്യവും

രണ്ട് വർഷം ദൈർഘ്യമുള്ള പി ജി ഡി എഫ് എ പ്രോഗ്രാം പാസാകുന്നവർക്കാണു ഫിനാൻഷ്യൽ അനലിസ്റ്റ് ആകുവാൻ കഴിയുക.  ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഓഫ് ഇന്ത്യയാണു (ഇക്ഫായ്) ഈ കോഴ്സ് നടത്തുന്നത്.  മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിലെ ബിരുദമാണു അടിസ്ഥാന യോഗ്യത.  സി എ/സി ഡബ്ലു എ/എം എ ഇക്കണോമിക്സ്/എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്/എം എസ് (ഫിനാൻസ്)/എം എസ് (അക്കൗണ്ടിങ്ങ്) തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ചില പേപ്പറുകളിൽ ഇളവ് ലഭിക്കും.

രണ്ട് വർഷത്തെ കോഴ്സിൽ താഴെപ്പറയുന്നവയാണു വിഷയങ്ങൾ

Program Structure
Subject
Year I
Year II
Financial Accounting
Investment Management
Economics
Risk Management and Derivatives Analysis
Quantitative Methods
Portfolio Management
Financial Management
Mutual & Other Funds
Financial Markets
Strategic Finance & Corporate Restructuring
Financial Statement Analysis and Decision Making
Business Ethics & Corporate Governance

   വർഷത്തിൽ നാലു തവണയാണു പരീക്ഷ.  യഥാക്രമം ഓഗസ്റ്റ്, നവംമ്പർ, ഫെബ്രുവരി, മേയ് മാസങ്ങൾക്കുള്ളിൽ പ്രവേശനം നേടുന്നവർക്ക് തൊട്ടടുത്ത ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിൽ പരീക്ഷയെഴുതാം. നാലു വർഷമാണു കാലാവുധി.  കാലാവുധി നീട്ടിക്കിട്ടണമെന്നുള്ളവർക്ക് യൂണിവേഴ്സിറ്റിയെ സമീപിക്കാവുന്നതാണു.

      വിദ്യാർഥികൾക്ക് സി ഡി ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയൽസ് യൂണിവേഴ്സിറ്റി അയച്ച് കൊടുക്കുന്നു. യൂണിവേഴ്സിറ്റി ട്രെയിനിംഗ് ക്ലാസുകളും, ഇൻറ്റേൺഷിപ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.  വിജയികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അനലിസ്റ്റ് എന്ന സർട്ടിഫിക്കറ്റ് ലഭിക്കും.  കേരളത്തിൽ, കോട്ടയം, കോച്ചി, കോഴിക്കോട്, കൊല്ലം, തിരുവവനന്തപുരം എന്നിവടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.  രജിസ്ട്രേഷനു 5 മാസങ്ങൾക്ക് ശേഷം ആദ്യത്തെ രണ്ട് പേപ്പറുകൾ എഴുതാം. കമ്പ്യൂട്ടർ ബേസഡ് ടെസ്റ്റ് ആയിരിക്കും.

ജോലി സാധ്യത

                ബാങ്കിങ്ങ്, ഇൻഷുറൻസ്, കോർപ്പറേറ്റ് മേഘല, ഫിനാൻസ്, ലീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾ തുടങ്ങിയവയിലൊക്കെ വിപുലമായ അവസരങ്ങളുണ്ട്.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ, ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഐ എഫ് സി ഐ), ഇന്ത്യൻ റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങൾ സി എഫ് എ ക്കാരെ നിയമിക്കാറുണ്ട്  സ്വന്തമായി കൺസൾട്ടൻറ്റായി പ്രവർത്തിക്കുകയോ, ഒരു കൺസൾട്ടൻറ്റ് ഫേമിൽ അംഗമായി ജോലി ചെയ്യുകയുമാകാം.


 വിശദ വിവരങ്ങൾക്ക് http://www.icfaiuniversity.in/dlp_pgdfa.html